പോക്കാച്ചിത്തവളയുടെ തലച്ചോറിൽ വൈരമണിപോൽ
അവന് കവിത ..
എന്നിട്ടും പുലയാടിച്ചികൾക്ക്
അവന്റെ നെഞ്ചിൻ കൂടിന്റെ തെറിതാളം മതി
കഴുവേറിക്കൂട്ടിന്
ഗുഡ്കയുടെ നാറുന്ന ഉന്മാദം മതി
പെറ്റവയറിനൊരു കാഞ്ഞിരപ്പലക മതി
ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
പെണ്ണിന് ചാരായച്ചിരി മതി
അച്ഛനൊരു തൊഴിമതി .
അവൻറെ കവിത ..
ഉച്ച വെയിലിന്റെ നിദ്രാടനം
കൊള്ളിമഞ്ഞിന്റെ ഭോഗമുദ്ര
നട്ടെല്ലിലെ കർക്കിടകം ..
അവന്റെ കവിത
തെരുവിന്റെ പുരുഷസൂക്തം .
മതിയെന്നാര് പറയുന്നു!!
ReplyDeleteഎല്ലാം മനസ്സിലാവണമെങ്കില്‍ ഒരുപാട് ആലോചിക്കണം. വീണ്ടും വീണ്ടും വായിക്കാനുള്ള പലതും ഈ വരികളില്‍ ഉണ്ട്..
ReplyDeleteഇത്രയെങ്കിലും വേണം ....
ReplyDeleteമതിയെന്ന് പറയണില്ലാ...തുടരട്ടെ, ആശംസകൾ
ReplyDeleteപോക്കാച്ചിത്തവളയുടെ തലച്ചോറില്‍ വൈരമണിയുണ്ടെടാാ..
ReplyDeleteതലക്കെട്ട് വേണ്ടാത്ത കവിത ..ചില വരികൾ വളരെ ഇഷ്ടമായി .. തുടർന്ന് എഴുതുക . ആശംസകൾ
ReplyDeleteവരികളിൽ കനൽ. പൊള്ളുന്നു പൊള്ളുന്നു ...
ReplyDeleteഎഴുതൂ ഇനിയും ,ഇതിലും നന്നായി .
ReplyDeleteവാക്കുകൾ വൈരമണിപോലെ തിളങ്ങട്ടെ ഇനിയും... :)
ReplyDeleteകഴുവേറിക്കൂട്ടിന്
ReplyDeleteഗുഡ്കയുടെ നാറുന്ന ഉന്മാദം മതി
പെറ്റവയറിനൊരു കാഞ്ഞിരപ്പലക മതി
ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
പെണ്ണിന് ചാരായച്ചിരി മതി
അച്ഛനൊരു തൊഴിമതി .