പോക്കാച്ചിത്തവളയുടെ തലച്ചോറിൽ വൈരമണിപോൽ
അവന് കവിത ..
എന്നിട്ടും പുലയാടിച്ചികൾക്ക്
അവന്റെ നെഞ്ചിൻ കൂടിന്റെ തെറിതാളം മതി
കഴുവേറിക്കൂട്ടിന്
ഗുഡ്കയുടെ നാറുന്ന ഉന്മാദം മതി
പെറ്റവയറിനൊരു കാഞ്ഞിരപ്പലക മതി
ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
പെണ്ണിന് ചാരായച്ചിരി മതി
അച്ഛനൊരു തൊഴിമതി .
അവൻറെ കവിത ..
ഉച്ച വെയിലിന്റെ നിദ്രാടനം
കൊള്ളിമഞ്ഞിന്റെ ഭോഗമുദ്ര
നട്ടെല്ലിലെ കർക്കിടകം ..
അവന്റെ കവിത
തെരുവിന്റെ പുരുഷസൂക്തം .