Monday 8 October 2012

                                           നളചരിതം .





















  ആട്ടക്കഥകേമം
  എഴീസം വേണം
  സെവന്‍കോഴ്സ് ഡിന്നര്‍
  പുഷ്ക്കരന്‍ ഉറങ്ങിപ്പോയി
  നിഷ്ഫലജന്മം .

ഏഴീസം തീരേം ഉറങ്ങാന്‍ തരാവില്യാച്ചാല്‍
ജീവിതത്തിനു പിന്നെ
എന്താ ഒരു ഇദ് ?.

പുഷ്ക്കരന്‍ ചാക്യരടെടത്ത് കൂടി
മിഴാവ് ശ്ശി വശണ്ട്.

ചാക്യാര് കൂത്തെടാ കൂത്ത്‌...
പുഷ്ക്കരന്‍ മിഴിച്ചങ്ങിരുന്നു
ഉറങ്ങിപ്പോകരുതല്ലോ..

മിഴാവു റങ്ങിപ്പോയി !

ചാക്യാര്‍ക്ക് വിറച്ചു
അതിയാന്‍
മരുത്വാമല അങ്ങനേന്നെ പറിച്ചോ ണ്ട്ന്ന്
പുഷ്കരന്റെ തലയിലെയ്ക്കോങ്ങി
പുഷ്ക്കരന്‍ തുള്ളിപ്പോയി
ചാടിഎണീറ്റോടി ..

ഓടുമ്പോളും തുള്ള് നിന്നില്ല .

ഓടുന്ന ഓട്ടത്തില്‍
നമ്പൂര്യേം നായരേം മാരാരേം
പട്ടരേം ചെട്ട്യെം ചീത്ത വിളിച്ചു .
ന  നാ മാ പ ചെ  പുറകെ ഓടി

പുഷ്ക്കരന്‍ അമ്പലപ്പുഴവരെ ഓടി
അമ്പലമുറ്റത്തെ കളിത്തട്ടില്‍ ചാടിക്കേറി
തുള്ളെടാ തുള്ള് .

ഇതുനല്ലകൂത്തെന്നു മാലോകരും .

പുഷ്ക്കരന്‍ കണ്ണില്‍ക്കണ്ടവന്റെയെല്ലാം
തള്ളയ്ക്കും  മുത്തിക്കും വിളിച്ചു
പണ്ടുകഴിഞ്ഞതും പഴമ്പായീ ചുരുട്ടിയതും
ഉപ്പിട്ടുകുടിച്ചതും ഊതിക്കുടിച്ചതും
എണ്ണിഎണ്ണി പ്പറഞ്ഞ് കോക്ക്രി കാട്ടി
അമ്പലപ്പുഴക്കാര്‍ക്ക്  ക്ഷ പിടിച്ചു
ജനം പുഷ്കരന്റെ കൂടെ കൂടി

ചാക്യാര്‍ക്ക് അരിമുട്ടി
ചമ്മന്തിക്ക് നാളികേരം മുട്ടി .
പിള്ളേരെ പഷ്ണിക്കിടരുതല്ലോ .
നങ്ങ്യാര്‍ക്ക് ശ്ശിരീശ്ശെ
പാട്ടുവശോണ്ടെര്‍ന്നു
ങ്ങ്യാ ര് ചാക്യാരോട്‌ കൂടി
കൂടിയാട്ടം
അമ്പലപ്പുഴക്കാര്‍ പരദൂഷണം പറഞ്ഞു
ക്യാ  ങ്ങ്യാ  മ്പ്യാ .....!

പുഷ്ക്കരന്‍ ചെമ്പകശ്ശേരി തിരുമനസ്സിനെ
മുഖമോഴിച്ച് ബാക്കിയെല്ലാം കാട്ടി
[ മുഖത്ത് എഴുത്തായിരുന്നു ]
രണ്ടെകാലും കോപ്പും തരാക്കി .
അഷ്ട്ടിക്കു കഷ്ട്ടി . !

ഒരുനാള്‍
എന്തെങ്കിലും കൂടി
ഭേദപ്പെടുത്തി തരണമെന്ന് അപേക്ഷിക്കാന്‍ ചെന്നതാ
പോന്നുതിരുമേനിയടവിടെ
തിരുമേനിയുടെ നായുണ്ട്
ദാ മുന്‍പില്‍ ..
പുഷ്കരനും നായും നേര്‍ക്കുനേര്‍ ...

പണ്ട് ചാക്യാര്‍ പുഷ്കരനോട് കാട്ടിയത്
പുഷ്ക്കരന്‍ പട്ടിയോട്‌ കാട്ടി
നായ് നെരിയാണി നോക്കി കമ്മി .
ചക്കപ്പുഴുക്കും നാരയ്ങ്ങാക്കറിയും
 അപഥ്യം  കല്‍പ്പിച്ചു മാത്തൂര്‍ പണിക്കര്‍ .
പുഷ്ക്കരന്‍ കഷ്ടത്തിലായി
ചാടാനും വയ്യ  തുളളാനും വയ്യ
അടുത്തൂണ്‍പറ്റിപ്പിരിഞ്ഞു
പാര്‍ഥസാരഥിയെ അഭയം പ്രാപിച്ചു .

ഒന്നര ഇടങ്ങഴി നേദ്യചോര്‍
മുന്നാഴി പാല്‍പ്പായസം
രണ്ടപ്പം
ഒരുചാണ്‍ [?]വയറിനതെന്താകാന്‍ ...

അവസാനം
കുറുക്കുകാളന്‍ശിരസ്സിലടിച്ചു
സിദ്ധിപൂകി
പുഷ്ക്കരന്‍ .